അങ്കാറ: തുർക്കിയും സൗദിയും വീസരഹിത കരാറുണ്ടാക്കുന്നു. ഇരു രാജ്യങ്ങളിലെ ഓർഡിനറി, ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർക്ക് വീസ കൂടാതെ പരസ്പരം സന്ദർശിക്കാനാകും.
തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും ഇന്നു നടത്തുന്ന കൂടിക്കാഴ്ചയിൽ കരാർ ഒപ്പുവയ്ക്കും.
ഖഷോഗിവധത്തത്തുടർന്ന് മോശമായ സൗദി-തുർക്കി ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുടെ തുടർച്ചയാണിത്. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂൾ നഗത്തിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു.
സൗദി ഭരണകൂടമാണ് കൊലയ്ക്കു പിന്നിലെന്നു തുർക്കി ചൂണ്ടിക്കാട്ടിയതാണ് രാജ്യങ്ങൾ തമ്മിലെ ബന്ധം വഷളാക്കിയത്. 2021ൽ തുർക്കി ആരോപണം പിൻവലിച്ചതോടെയാണു ബന്ധം മെച്ചപ്പെടാൻ തുടങ്ങിയത്.